Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായി നാടിന്‍റെ ദുരന്തമാണെന്ന് കെ. സുധാകരൻ

പിണറായി നാടിന്‍റെ ദുരന്തമാണെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‍റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ പിണറായി സ്തുതികൾ കേരളം വിശ്വസിക്കണമെങ്കിൽ ആദ്യം ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്ന് 12 ദിവസം വിട്ടുനിന്നശേഷം തൃശൂരിൽ ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിലുടെനീളം ജയരാജൻ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് പുമൂടൽ നടത്തിയത് ഗത്യന്തരമില്ലാതെയാണ്.

ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ടിലേക്ക് ആദായനികുതി വകുപ്പും ഇഡിയും എത്തുകയും വൈദേകത്തിൽ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തപ്പോൾ മറ്റൊരു വഴിയും മുന്നിലില്ല.

പിണറായിയാണ് കേരളം, കേരളമാണ് പിണറായി എന്നുവരെ ജയരാജനു വിശേഷിപ്പിക്കേണ്ടി വരും. വൈദേകം റിസോർട്ട് വിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കും കേന്ദ്ര കമ്മിറ്റിയിലേക്കും വരുന്പോൾ ഇനിയും കുറെയധികം കസർത്തുകൾ നടത്തേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.

ലാവ്ലിൻ അഴിമതി, സ്വർണക്കടത്ത്, ഡോളർ കടത്ത്, ആഴക്കടൽ കൊള്ള, സ്പ്രിംഗ്ളർ ഇടപാട്, പന്പാ മണൽ കടത്ത്, ഇമൊബിലിറ്റി തട്ടിപ്പ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഒരു കൊലക്കേസ് പ്രതിയായാണ് പൊതുരംഗത്ത് തുടക്കമിട്ടതെന്ന് ജയരാജനും അറിയാം.

കണ്ണൂരിൽ നൂറിലധികം യുവാക്കളെ കൊന്നൊടുക്കിയതിന്‍റെ രക്തം സിപിഎം നേതാക്കളുടെ കൈകളിലുണ്ട്. ടി.പി. ചന്ദ്രശേഖറിന്‍റെയും ഷുഹൈബിന്‍റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെയും സൂത്രധാരകരാണെന്ന് ജനങ്ങൾക്കറിയാം.

ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി തന്നെ ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചിട്ടുണ്ട്. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്‍റെ ഐശ്വര്യമല്ലെന്നും മറിച്ച് ശാപമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments