ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണ സംഖ്യ 56 ആയി ഉയര്‍ന്നു. അപകടത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാമുജുവില്‍ 47 പേരാണ് മരണപ്പെട്ടത്. 15000 പേര് താല്‍കകാലിക ഷെഡ്ഡിലേക്ക് മാറിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പട്ടാളം റോഡുകള്‍ ഗതാഗത യോഗ്യമാക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. മാമൂജുവിലും സമീപ ജില്ലയായ സുലവേസി ദ്വീപിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്. 2018ലെ സുനാമിയില്‍ 4000 പേര് മരണപ്പെട്ട പാലു സിറ്റിക്ക് സമീപമാണ് സുലവേസി.
ഭൂകമ്പം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണം 56; 15000 പേര് താല്‍ക്കാലിക ഷെഡ്ഡുകളില്‍
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on