അദാനിയുടെ സഹപ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളി യു.എസ് ജഡ്ജി

Global Indian Writer · September 5, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

അദാനിയുടെ സഹപ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം തള്ളി യു.എസ് ജഡ്ജി. ഉയർന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനംകോടികളുടെ കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സഹപ്രതികൾക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കണമെന്ന യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം ഫെഡറൽ കോടതി തള്ളി.

പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് ജഡ്ജി ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. അദാനിക്കെതിരെയുള്ള ചില കുറ്റങ്ങൾ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും, സഹപ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കുന്നതിൽ DOJ കൃത്യമായ കാരണങ്ങളും വസ്തുതകളും നൽകിയില്ലെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് വ്യക്തമാക്കി. ഡിപ്പാർട്ട്മെന്റിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച ജഡ്ജി, DOJ-യുടെ മുതിർന്ന ഉദ്യോഗസ്ഥനായ ട്രെന്റ് മ്കോർട്ടറുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

14 പേജുള്ള ഉത്തരവിലാണ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രെന്റ് മ്കോർട്ടർ ആവശ്യമായ വസ്തുതകളും തെളിവുകളും കോടതിയിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവശ്യമായ രേഖകളും വസ്തുതകളും ഹാജരാക്കിയാൽ കേസ് പിൻവലിക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കോടതിവിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, ഇതിനെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. സൗരോർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ 2024 അവസാനത്തിലാണ് അദാനിക്കും മറ്റ് പ്രതികൾക്കുമെതിരെ യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.