വാഷിങ്ടൺ: അമേരിക്കയുടെ അതീവ രഹസ്യമായ അത്യാധുനിക ആയുധശേഖര വിവരങ്ങൾ മാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ ഉന്നത യു.എസ് സൈനിക ഉദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. രഹസ്യ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് പെന്റഗൺ നടത്തിയ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഉന്നതതല പരിശോധനകൾ നടന്നത്. ഡൊണാൾഡ് ട്രംപിന്റെ അമർഷത്തെ തുടർന്നാണ് കടുത്ത നടപടി.
സുപ്രധാന ആയുധങ്ങളുടെ വിവരങ്ങളെക്കുറിച്ചുള്ള അറിവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവർക്കിടയിൽനിന്ന് ആരെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാരായി പ്രവർത്തിക്കുന്നുണ്ടോ എന്ന ആശങ്കയെ തുടർന്നാണ് പരിശോധന നടത്തിയത്. ആയുധശേഖരം സംബന്ധിച്ച വിവരങ്ങൾ ചോർന്നതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഡെഫൻസ് സെക്രട്ടറി പിറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.