Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോടികളുടെ മെഡികെയർ തട്ടിപ്പ്: യുഎസ്സിൽ ഇന്ത്യൻ വംശജന് തടവ്

കോടികളുടെ മെഡികെയർ തട്ടിപ്പ്: യുഎസ്സിൽ ഇന്ത്യൻ വംശജന് തടവ്

ഹൂസ്റ്റൺ : രോഗികൾക്ക് അനാവശ്യ ജനിതകപരിശോധനകൾ നടത്തി യുഎസ് സർക്കാരിന്റെ ആരോഗ്യപദ്ധതിയിൽ നിന്ന് 46.30 കോടി യുഎസ് ഡോളർ (ഏകദേശം 3850 കോടി രൂപ) വെട്ടിച്ച ഇന്ത്യൻ വംശജനായ ലാബ് ഉടമ മിനൽ പട്ടേലിന് (44) കോടതി 27 വർഷം തടവുശിക്ഷ വിധിച്ചു. ജോർജിയയിലുള്ള ലാബ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പട്ടേൽ. ആവശ്യമില്ലാത്ത പരിശോധനകൾ നടത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്ത ഇയാൾ 3 വർഷംകൊണ്ടാണ് വൻതുക കൈക്കലാക്കിയത്. 
ടെലിമെഡിസിൻ കമ്പനികൾ, കോൾ സെന്ററുകൾ എന്നിവരുമായി കൂട്ടുചേർന്നായിരുന്നു തട്ടിപ്പ്. രോഗികളുമായി ഫോണിൽ ബന്ധപ്പെട്ട് അവരുടെ ഇൻഷുറൻസ് പാക്കേജ് ചെലവേറിയ കാൻസർ ജനിതകപരിശോധനകൾ അടങ്ങുന്നതാണെന്നു വിശ്വസിപ്പിക്കുന്നതാണ് ഇതിന്റെ ആദ്യപടി. ടെസ്റ്റ് നടത്താൻ രോഗികൾ സമ്മതിച്ചാൽ ഇടനിലക്കാർക്കു കോഴ നൽകി ടെലിമെഡിസിൻ കമ്പനികൾ വഴി ടെസ്റ്റുകൾക്ക് അംഗീകാരം നൽകുന്ന ഡോക്ടർമാരുടെ കുറിപ്പടി സംഘടിപ്പിക്കും. 

2016 ജൂലൈ മുതൽ 2019 ഓഗസ്റ്റ് വരെ ഇങ്ങനെ 46.3 കോടി ഡോളറിന്റെ ക്ലെയിമുകൾ സമർപ്പിച്ച് 18.7 കോടി ഡോളറിലധികം നേടി. ഈ ഇടപാടുകളിലൂടെ പട്ടേൽ വ്യക്തിപരമായി 2.10 കോടി ഡോളർ നേടി. ഇയാളുടെ ആസ്തി കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments