Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവോട്ടിങ് യന്ത്രം ചതിച്ചാൽ ബിജെപിക്ക് 400 സീറ്റ്: പിത്രോദ

വോട്ടിങ് യന്ത്രം ചതിച്ചാൽ ബിജെപിക്ക് 400 സീറ്റ്: പിത്രോദ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400ലേറെ സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിഎമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ വോട്ടുയന്ത്രങ്ങളുടെ സുതാര്യതയിൽ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ആശങ്കകളാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവെക്കുന്നത്.

“വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനമാക്കി ‘ദ സിറ്റിസൺസ് കമീഷൻ ഓൺ ഇലക്ഷൻസ്’ എന്ന എൻ.ജി.ഒ നൽകിയ റിപ്പോർട്ടിലെ പ്രധാന ശിപാർശ നിലവിലെ വിവിപാറ്റ് ഘടന മാറ്റി അവ വോട്ടർ വെരിഫൈഡ് ആക്കുകയെന്നതാണ്. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകുറാണ് സംഘടനയുടെ അധ്യക്ഷൻ. ആ റിപ്പോർട്ടിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാൻ. അത് നടക്കുന്നില്ലെന്നു കണ്ടതോടെയാണ് തുറന്നുപറയാൻ ഞാൻ തീരുമാനിച്ചത്,” പിത്രോദ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments