Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

വിശാഖപട്ടണം: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ പത്തുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ.ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പത്തുപേരെ പോലീസ് പിടികൂടിയത്. ബീച്ചിലെ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്ത് ഉള്‍പ്പെടെയുള്ളവരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് നാടുവിട്ട പെണ്‍കുട്ടിയെ പോലീസ് ഒഡീഷയില്‍നിന്ന് കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.

ഡിസംബര്‍ 18-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയത്. ഒരു യുവാവ് മകളെ ആര്‍.കെ. ബീച്ചിലേക്ക് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചെന്നും പിതാവ് പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഒഡീഷയിലുണ്ടെന്ന് വ്യക്തമായി. ഇതോടെ പോലീസ് സംഘം ഒഡീഷയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഡിസംബര്‍ 30-നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.വിശാഖപട്ടണത്തെ ഹോട്ടലില്‍വെച്ച് ആണ്‍സുഹൃത്താണ് തന്നെ ആദ്യം ബലാത്സംഗംചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് നഗരത്തിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവെച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പിന്നാലെ ആണ്‍സുഹൃത്ത് അയാളുടെ സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഹോട്ടല്‍ വിട്ടിറങ്ങുകയും ജീവനൊടുക്കാന്‍ ആലോചിക്കുകയുമായിരുന്നു.

ആത്മഹത്യ ചെയ്യാനായി ആര്‍.കെ. ബീച്ചിലേക്കാണ് പെണ്‍കുട്ടി പോയത്. പെണ്‍കുട്ടി തനിച്ച് ബീച്ചില്‍നില്‍ക്കുന്നത് അവിടെയുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിക്കുകയും ഇയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, ഇവിടെവെച്ച് ഇയാളും ഇയാളുടെ സുഹൃത്തുക്കളായ ഏഴുപേരും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ഒഡീഷയിലേക്ക് പോയതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments