Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോൾ എം.ജോർജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി

പോൾ എം.ജോർജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി

കൊച്ചി : യുവ വ്യവസായി പോൾ എം.ജോർജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മാരകായുധം ഉപയോഗിച്ച് പോൾ എം.ജോർജിനെ പരുക്കേൽപ്പിച്ചെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്.  നേരത്തേ കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെട്ടത്. 

ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്നു കാറില്‍നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും മാപ്പുസാക്ഷികളായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments