കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് മർദ്ദിച്ച കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നവവധുവിന്റെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വെെകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു.
നവവധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷ ചുമതല വഹിക്കുന്ന എസിപി സാജു കെ എബ്രഹാം പറഞ്ഞു.
അതേസമയം, കേസിൽ ഗുരുതര വീഴ്ച വരുത്തിയ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ്.സരിനെ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ സസ്പെൻഡ് ചെയ്തിരുന്നു.
പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസ്:പ്രതി രാഹുലിനായി തെരച്ചിൽ തുടരുന്നു
RELATED ARTICLES



