Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൃശൂരിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നടന്നത് മൂന്നു കൊലകൾ

തൃശൂരിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നടന്നത് മൂന്നു കൊലകൾ

തൃശൂർ: തൃശൂരിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നടന്നത് മൂന്നു കൊലകൾ. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്‌സിന് സമീപം യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചത്. വാഴക്കോടാണ് തർക്കത്തിനിടെ യാത്രക്കാർ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയിൽ മദ്യലഹരിയിൽ സുഹൃത്തിന്റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
വടക്കാഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്‌സ് പ്രവർത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്‌സിന് സമീപത്തെ വിഷ്ണുവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യർ പുലർേെയാടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴക്കോട്ടെ ജ്യൂസുകടയിൽ കാറിലെത്തിയ നാലംഗ സംഘം കാർ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുൾ അസീസുമായി തർക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറിൽ കയറി രക്ഷപ്പെട്ടു. ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ അസീസിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments