Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കാനെന്ന് ട്രംപ്

ഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കാനെന്ന് ട്രംപ്

തെൽ അവിവ്: ഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കാനെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ബന്ദികളെ ഉടൻ കൈമാറണമെന്ന ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഹമാസ്. ഗസ്സ ബദൽ പദ്ധതി സംബന്ധിച്ച് യുഎസ് നേതൃത്വവുമായി ചർച്ച തുടരുമെന്ന് അറബ് ലീഗ് അറിയിച്ചു. ഉപരോധത്തിലമർന്ന ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.

ഹമാസുമായി നേരിട്ട് ചർച്ച നടത്തിയത് ഇസ്രായേലിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭീകര സംഘടനയായി വിലയിരുത്തുന്ന ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയതിൽ ഇസ്രായേൽ എതിർപ്പ് വ്യക്തമാക്കിയതായ മാധ്യമ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ഹമാസ് പിടിയിലുള്ള ബന്ദികളുടെ ജീവിതം ഏറെ ദുരിതപൂർണമാണെന്നും ട്രംപ് പറഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments