ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഢി ജില്ലയിൽ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. സുബാഷ് എന്നയാളാണ് മക്കളായ 13, 9 വയസുള്ള ഋതിക്കിനെയും ആരാധ്യയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് സുബാഷ് ജീവനൊടുക്കിയത്.
അതിലത്രയും തന്റെ ഭാര്യയെപ്പറ്റിയാണ് സുബാഷ് എഴുതിയിരുന്നത്. സുഭാഷും ഭാര്യ മഞ്ജുളയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് മഞ്ജുള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സാമ്പത്തികമായി അയാൾ ഭാര്യയെ മുതലെടുക്കുകയാണെന്നുമാണ് സുബാഷ് കത്തിൽ എഴുതിയിരുന്നത്.



