ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഏപ്രിൽ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ പ്രതികരണം. ആക്രമണം ചെറുക്കാൻ മോദി സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിന് സാധിക്കാത്തതിനാലാണ് 26 പേരുടെ ജീവൻ നഷ്ടമായതെന്ന് ഖാർഗെ പറഞ്ഞു. ‘പഹൽഗാമിലെ വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ മോദി സർക്കാരിന് സാധിക്കാത്തത് കൊണ്ടാണ് 26 പേർ കൊല്ലപ്പെട്ടത്. ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടതിനാൽ മോദി കശ്മീരിൽ പോയില്ല. എന്തുകൊണ്ട് കേന്ദ്ര സർക്കാർ വിനോദ സഞ്ചാരികളോട് പഹൽഗാമിലേക്ക് പോകരുതെന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു’, കർണാടകയിലെ വിജയനഗരയിലെ കോൺഗ്രസ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം മോദിക്ക് അറിയാമാരുന്നു: മല്ലികാർജുൻ ഖാർഗെ
RELATED ARTICLES



