അവീവ്: ഇസ്രയേൽ ആക്രമിച്ച ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി ചാനലിന്റെ ആസ്ഥാനത്തിന് മുന്നിൽ നിന്നും തത്സമയം റിപ്പോർട്ട് ചെയ്ത് മാധ്യമ പ്രവർത്തകൻ. മിസൈൽ ആക്രമണത്തിൽ തീപിടിച്ച് പടരുന്ന ഓഫീസിന് മുന്നിൽ നിന്നാണ് മാധ്യമ പ്രവർത്തകന്റെ റിപ്പോർട്ടിംഗ്. ആക്രമണത്തിൽ തന്റെ എത്ര സഹപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നതിൽ വ്യക്തതയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ഥാപനത്തിന് നേരെ ഇസ്രയേൽ മിസൈൽ വർഷിച്ചത്. ഔദ്യോഗിക വാർത്താ മാധ്യമം അപ്രത്യക്ഷമാകാൻ പോകുന്നുവെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്. തുടർന്ന് സംപ്രേഷണം നിർത്തിവെച്ചെങ്കിലും വൈകാതെ പുനഃസ്ഥാപിച്ചു. മറ്റൊരു സ്റ്റുഡിയിയോയിൽ നിന്നാണ് സംപ്രേഷണം പുനഃരാരംഭിച്ചത്. യാതൊരു തടസ്സവും കൂടാതെ സംപ്രേഷണം തുടരും എന്ന് അറിയിച്ചുകൊണ്ടാണ് സംപ്രേഷണം പുനഃസ്ഥാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് വാർത്താ അവതാരക പ്രതികരിച്ചു.ഇറാൻഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണംആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രിയാണ് ഔദ്യോഗിക മാധ്യമ സ്ഥാപനം ആക്രമിച്ചതായി സ്ഥിരീകരിച്ചത്. തെഹ്രാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറാൻ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്രാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വരുന്നത്. ഇതിനിടെ തെഹ്‌റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
കത്തുന്ന ഐആർഐബി ചാനലിന്റെ ആസ്ഥാനത്തിന് മുന്നിൽ നിന്നും തത്സമയം റിപ്പോർട്ട് ചെയ്ത് മാധ്യമ പ്രവർത്തകൻടെൽ
RELATED ARTICLES



