റിയാദ്: സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു.കോംഗോ സർക്കാരും അവിടുത്തെ വിമതസംഘമായ കോംഗോ റിവർ അലയൻസും തമ്മിൽ തത്വ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഇത് മാനുഷികവും സാമ്പത്തികവുമായ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുണം ചെയ്യുന്നതിനുമുള്ള ഒരു നല്ല ചുവടുവയ്പ്പായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 27 രാജ്യങ്ങളിൽനിന്നുള്ള 150 സയാമീസ് ഇരട്ടകൾക്ക് വൈദ്യപരിചരണം നൽകുകയും അവരിൽ 65 ജോഡികളെ വിജയകരമായി വേർപ്പെടുത്താൻ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്ത ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമി’ന്‍റെ നേട്ടങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. സൗദിയിൽനിന്ന് യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് പുനരുപയോഗ ഊർജവും ഹരിത ഹൈഡ്രജനും കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു സംയോജിത സംവിധാനം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചതിനെ മന്ത്രിസഭ പ്രശംസിച്ചു
സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ
RELATED ARTICLES



