Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ത്വാതികമായി പറയാനും ആദർധാര ശക്തമാക്കാനും ഇതേ ഇപ്പോൾ മാർഗ്ഗമുള്ളു' : ലേഖനം

‘ത്വാതികമായി പറയാനും ആദർധാര ശക്തമാക്കാനും ഇതേ ഇപ്പോൾ മാർഗ്ഗമുള്ളു’ : ലേഖനം

ബ്ലെസ്സൺ ഹ്യൂസ്റ്റൻ

പെൺകുട്ടികളെ പീഡിപ്പിച്ചആരോപണത്തിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണോ. അതെയെന്ന് ഗോവിന്ദനും കൂട്ടരും പറയും. അതുകൊണ്ടാണല്ലോ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്‌തതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണികുട്ടിയും മുഖ്യമന്ത്രി കസേരയുടെ ഒരു കാലിൽ പിടിത്ത മിട്ടിരിക്കുന്ന സതീശനും മറ്റേ കാലിൽ പിടിത്തമിട്ടിരിക്കുന്ന ചെന്നിത്തലയും പറയും. അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷണമൊത്ത ഇരയെ കിട്ടിയാൽ ഉടൻ അറസ്റ്റെന്നെ പോലിസും പറയും. അപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽത്തിൽ പ്രതിയല്ലേ. ആണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല കാരണം ആരും ഒരു പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്താൽ മാത്രമേ പ്രതിയാക്കാൻ കഴിയു. പരാതിക്കാരിയെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സി പി എമ്മും പോലീസും. ആ പ്രതീക്ഷയിലാണ് സതീശൻ അങ്കിളും ചെന്നിത്തല കൊച്ചാട്ടാനും സണ്ണിച്ചായനും. ഇല്ലെങ്കിൽ രാഹുലിനേക്കാൾ മാറുന്നത് തങ്ങളായിരിക്കുമെന്ന് അവർക്ക് അറിയാം. അങ്ങനെ ലോക ചരിത്രത്തിൽ ആദ്യമായി ഒരാൾ ഒരു പോലീസ് കേസ്സിലും പ്രതിയാകാതെ പ്രതിയുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹനായി.

ഇനിയും രാഹുൽ മാങ്കൂട്ടത്തിൽനെതിരെ ആരോപണം ഉന്നയിച്ച ആൾ അങ്ങനെ പറയരുത് സിൽമ നടി അവർ ഏത് സിൽമയിൽ അഭിനയിച്ചു എന്നത് ചികഞ്ഞുകൊണ്ടിരിക്കുകയാണ് ജനം. അവർ അഭിനയിച്ചു അവർ തന്നെ പുറത്തിറക്കി അവർ മാത്രമിരുന്നു കണ്ട ഒരു സിൽമ അതാണ് അവരെ നടിയാക്കിയത്. ഒരു യൂണിവേഴ്‌സിറ്റിയിൽ ഒരു ഡിഗ്രിക്ക് ഒരാൾ മാത്രമിരുന്ന് പഠിച്ച് ഡിഗ്രി നേടി കൂടെ പഠിച്ചവരോ പഠിപ്പിച്ചവരോ ആരെന്ന് ഇന്നും കണ്ടെത്താൻ കോടതിക്ക് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കോടതി അത് രഹസ്യമാക്കിയതത്രെ. എന്നാൽ സർട്ടിഫിക്കറ്റ് ഉണ്ട്. ബിൽഗേറ്റ് മൈക്രോസോഫ്റ്റിനെ കുറിച്ച് ചിന്തിക്കുന്നതിനും മുൻപ് വർഷങ്ങൾക്ക് മുൻപ് മൈക്രോസോഫ്റ്റിൽ കൂടി എഴുതിയത്. അങ്ങനെയുള്ള നാട്ടിൽ തൻ തന്ന് അഭിനയിച്ച് താൻ തന്നെ പുറത്തിറക്കി തൻ മാത്രമിരുന്ന് കണ്ട സിൽമ എന്ന് പറയാം. അങ്ങനെ ജ്ഞ്യാൻ സിനിമ നടിയായി എന്ന് പറയുന്നതിൽ തെറ്റില്ല. കുഞ്ഞിക്കൂനനിൽ ദിലീപ് ജ്ഞ്യാൻ എന്നെ വിളിക്കുന്നത് വിമൽകുമാറെന്ന് പറയുന്നപോലെ.

അതവിടെ നിൽക്കട്ടെ ഈ നടിയെ പിടിപ്പിച്ചിട്ടാണോ അവർ രാഹുലിനെതിരെ ആരോപണമുന്നയിച്ചത്. അല്ല അല്ല അല്ല എനിക്ക് അങ്ങനെയൊന്നുമുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് നിങ്ങൾ അയാൾക്കെതിരെ ആരോപണമുന്നയിച്ചത്. എന്നോട് പലരും പറഞ്ഞു. അവരുടെ പേര് വെളിപ്പെടുത്തമോ. അതിന് എനിക്ക് അവരുടെ പേര് അറിയേണ്ടേ ചേട്ടാ, ലീഡർ ഇറു കണ്ണിട്ട് ചിരിക്കുമ്പോലെ ഒരു ചിരി മാത്രം. മകളെ നിങ്ങൾ ആരോപണമുന്നയിച്ചതുകൊണ്ടാണ് നടപടി എടുത്തതെന്ന് സതീശൻ അങ്കിൾ 2/3

പറഞ്ഞുവല്ലോ. വീണ്ടും ചിരി. അപ്പോൾ തന്നെ ഒന്നും ചെയ്തില്ലെങ്കിലും തനിക്കറിയാവുന്ന ആരെയൊക്കെയോ രാഹുൽ പീഡിപ്പിച്ചു. അങ്ങനെ രാഹുൽ മാംകുട്ടത്തിൽ പീഡകനായി, കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ രാഹുൽ മാങ്കുട്ടത്തിലിനെ പീഡകനാക്കി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് തോപ്പിൽ ഭാസിയുടെ നാടകം പോലെ, അത് ഇത് എല്ലാവരും ചേർന്നുള്ള നാടകമാണെന്നാണ് ജനം പറയുന്നത്.

പീഡന ആരോപണം തൻറെ മണ്ഡലത്തിലെ ആളാണ് എന്നതുകൊണ്ടാണ് സതീശൻ അങ്കിൾ തലമറന്ന് എണ്ണ തേച്ചുകൊണ്ട് രാഹുലിനെ തേച്ച് ഭിതിയിലൊട്ടിക്കാൻ മുൻകൈയിട്ടത്. കാരണം തൻ്റെ പ്രജാ ഒരാരോപണം ഉന്നയിച്ചിട്ട് നടപടിയെടുത്തില്ലെങ്കിൽ അതിൻ്റെ പേരിൽ തന്നെ നാളെ ജനകുറ്റപ്പെടുത്തിയാലോ അങ്ങനെയുണ്ടായാൽ അത് തന്റെ പരാജയത്തിന് കരണമായാലോ. അതുവഴി താൻ പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി കസ്സേരയുടെ കാൽ കൈവിട്ടുപോയാലോ അതാണ് സതീശൻ അങ്കിൾ വടക്കൻ കാരണം. അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. അപ്പോൾ ചോദിക്കും വെറും ഒരു എം എൽ എ മാത്രമായ ചെന്നിത്തല കൊച്ചാട്ടൻ എന്തിനാ ഇത്ര ആവേശമെടുത്തതെന്ന്.

അതിനും സതീശൻ പിടിച്ചിരിക്കുന്ന കസേരകാലിൽ കൊച്ചാട്ടാനും പിടിച്ചിട്ടുണ്ടല്ലോ, ആ പിടി ഉറപ്പിക്കാനായിരുന്നല്ലോ പെരുന്നയിൽ വരെ പോയത്, സതീശന് ആ ക്രെഡിറ്റ് കൊടുക്കേണ്ട എന്ന് തന്ന് യായിരുന്നു ഉദേശം. ഇപ്പോൾ ഏകദേശം പിടി കിട്ടിയല്ലോ. സണ്ണിച്ചായൻ നടപടിയെടുത്തത് എന്താണെന്ന് ചോദിച്ചാൽ ആ സ്ഥാനത്തിരുത്തിയവരോടുള്ള നന്ദി.

മഴ കാത്തിരുന്ന വേഴാമ്പലിനെപോലെയായിരുന്നു സി പി എമ്മും അവരുടെ സർക്കാരും, ആരോപണങ്ങളുടെ മേൽ ആരോപണവുമായി പിണഞ്ഞു കിടക്കുന്ന പിണറായി സർക്കാരിന് ഇത് ഒരു പിടിവള്ളിയായി. പിണറായി സർക്കാരിനെ പൊറോട്ട അടിക്കുമ്പോലെ എടുത്തിട്ടടിച്ച രാഹുലിനെ കുടുക്കാൻ ഇതിനേക്കാൾ മറ്റൊരവസരമില്ലെന്ന മനസ്സിലാക്കിയ പിണറായി സർക്കാർ ഇത് ഉപയോഗിച്ചു. ഒരുതരം ആവേശമായിരുന്ന യെന്ന് മിഥുനത്തിൽ ഇന്നസന്റ് ഭക്ഷണം കഴിക്കുന്നതിനെ കിറിച്ച് പറയുന്നപോലെ, ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെയായിരുന്നു. തങ്ങളുടെ കൈവശമിരിക്കുന്ന ഉണ്ണാക്കൻ ഏമാൻമ്മാരെയെല്ലാമിറക്കി രാഹുലിനെതിരെ തുമ്പുണ്ടാക്കാൻ തേഞ്ഞ വക്ക് പൊട്ടിയ കാലപ്പയുമായി ഇറക്കിയെങ്കിലും അവരാരൊക്കെയെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ കൈവശമിരിക്കുന്ന ഉണ്ണാക്കൻ ഏമാൻമ്മാരെയെല്ലാമിറക്കി രാഹുലിനെതിരെ തുമ്പുണ്ടാക്കാൻ തേഞ്ഞ വക്ക് പൊട്ടിയ കാലപ്പയുമായി ഇറക്കിയെങ്കിലും അവരാരൊക്കെയെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ലക്ഷണമൊത്ത ആരോപകരെ കണ്ടെത്താൻ ചന്ദ്രനിൽ വരെ പോയെങ്കിലും ആരെയും കണ്ടെത്തിയില്ല. മഷിയിട്ട് നോക്കിയിട്ടുപോലും കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ നിരാശ കുടപ്പിറപ്പായ പൊലീസിന് മറ്റൊരു നിരാശ കൂടിയായി, ഒരു തലക്ക് ഒരു കോടി വരെ ഓഫർ ഉണ്ടായിട്ടും ആരും വരാത്തതുകൊണ്ട് സി പി എമ്മും പിണറായി സർക്കാരും എലിപ്പത്തായത്തിൽ ഏലി വീണപോലായി, അങ്ങനെ ഏതോ വിളിക്ക്

വിളികേട്ടുപോയ സി പി എമ്മിനും പിണറായി സർക്കാരിനും വട്ടായ അവസ്ഥയാണിന്ന്, മലയാളിയെ കിട്ടിയില്ലെങ്കിൽ ബംഗാളിയെ കണ്ടത്താനാണ് ഇപ്പോൾ സർക്കാരും പോലീസും തീരുമാനിച്ചിരിക്കുന്നത്. ഒരു നേരത്തെ ബിരിയാണിയും 500 രൂപയും കൊടുത്താൽ അവരെകിട്ടാൻ പ്രയാസമില്ല. ഇവിടെയെത്തിയിരിക്കുന്ന ബംഗാളികളെല്ലാം സി പി എം പ്രവർത്തകരോ അണിയായികളോ അയാതുകൊണ്ട് കുറുമാറുമെന്ന് ഭയംവേണ്ട.

എങ്ങനെയായാലും രാഹുൽ മനക്കുട്ടത്തിലിന് അകത്തിട്ട് ജനത്തോട് പറയാം പിണറായി വിജയന് ഇരട്ടയുടെ ഇരട്ടച്ചന്തകനാണെന്ന്. എതിർ പാർട്ടിയിലെ കൊള്ളാവുന്ന ചെറുപ്പക്കാരെ സ്ത്രീ വിഷയത്തിൽ പെടുത്തി നാറ്റിച്ചല് നമ്മുടെ പാർട്ടിക്ക് അധികാരം കിട്ടുമെന്ന് സന്ദേശം സിനിമയിൽ ശങ്കരാടിയുടെ ഡയലോഗിനെ ഇത്രമാത്രം ശരി വയ്ക്കുന്ന ഒരു സംഭവം വേറെ ഇല്ല. തുടര്ഭരണം കിട്ടാനും തനിക്കെതിരെ വരുന്ന ആരോപണങ്ങളും ഇല്ലാതാക്കാൻ സി പി എമ്മിന്റെ ഏറ്റവും വലിയ മരുന്നാണ് പെൺവിഷയം. ലോകം പിടിക്കാൻ കാറൽ

മാർക്സ് മൂലധനം എഴുതിവെറുതെ സമയം കളഞ്ഞു. ഒരു പെണ്ണിനെ ഇറക്കിയാൽ ഏത് അധികാരവും പിടിച്ചെടുക്കാനും ഏത് മാന്യനെയും നാറ്റിക്കാമെന്ന് കേരളത്തിലെ ആധുനിക മാക്‌സുംമാർ കണ്ടെത്തിയിരുക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments