ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങൾ മരണഭീതിയിൽ. ഗസ്സയിലുടനീളം നിരന്തര വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ 57പേരാണ് കൊല്ലപ്പെട്ടത്. അൽ സവൈദയിൽ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടും ആക്രമണം ശക്തമാണ്.
ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യംനേടും വരെ യുദ്ധം തുടരമെന്ന് ഇസ്രായേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഗസ്സ യുദ്ധവിരാമം വൈകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്‍റെ ഭാഗമാക്കുന്നത് അനുവദിക്കില്ലെന്നും ട്രംപ് അറിയിച്ചു.നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ ചർച്ച നടക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.



