Thursday, January 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsതീവ്രനിലപാടുകൾ തിരിച്ചടിയാകുന്നു: ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ വംശീയാധിക്ഷേപത്തിന്റെ നിഴലിൽ

തീവ്രനിലപാടുകൾ തിരിച്ചടിയാകുന്നു: ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ വംശീയാധിക്ഷേപത്തിന്റെ നിഴലിൽ

പി.പി ചെറിയാൻ

ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്ന ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ സ്വന്തം പാർട്ടി അനുയായികളിൽ നിന്ന് തന്നെ വംശീയാധിക്ഷേപവും സംശയവും നേരിടുന്നു. ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് H-1B വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ തർക്കം രൂക്ഷമായത്.

കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ മിഷനറി ദമ്പതികളുടെ മകനും ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനുമായ എബ്രഹാം ജോർജ് ഗവർണറുടെ H-1B വിസ നിയന്ത്രണത്തെ അനുകൂലിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ കടുത്ത വംശീയാധിക്ഷേപമാണ് ഉയർന്നത്. “ന്യൂഡൽഹിയിലേക്കുള്ള ആദ്യ വിമാനത്തിൽ കയറി പൊയ്ക്കൊള്ളൂ” എന്നതടക്കമുള്ള കമന്റുകൾ ഇദ്ദേഹത്തിന് നേരെ ഉണ്ടായി.

ഫ്രിസ്കോ സിറ്റി കൗൺസിൽ അംഗമായ ബർട്ട് താക്കൂർ കുടിയേറ്റ തട്ടിപ്പിലൂടെയാണ് നേട്ടമുണ്ടാക്കുന്നത് എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങൾ നേരിടുന്നു. തനിക്ക് വിസ കാര്യങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും, പ്രാദേശിക യോഗങ്ങളിൽ അദ്ദേഹത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുകയാണ്.

വിവേക് രാമസ്വാമി, ഉഷാ വാൻസ്, കാഷ് പട്ടേൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വംശജരായ നേതാക്കൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ ‘അമേരിക്ക ഫസ്റ്റ്’ (America First) നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. എങ്കിലും പാർട്ടിയുടെ അടിത്തട്ടിലുള്ള പലരും ഇവരെ ഇപ്പോഴും കുടിയേറ്റക്കാരായി മാത്രം കണ്ട് സംശയത്തോടെ വീക്ഷിക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം.

ടെക്സസിലെ സർക്കാർ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും പുതിയ H-1B വിസകൾ അനുവദിക്കുന്നത് ഗവർണർ ഗ്രെഗ് ആബട്ട് മരവിപ്പിച്ചിരിക്കുകയാണ്. തദ്ദേശീയരായ തൊഴിലാളികൾക്ക് മുൻഗണന നൽകാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments