മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ

Global Indian Writer · May 18, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെയല്ലെന്ന് പ്രതിഭ ആരോപിച്ചു. ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. ലിജു കരഞ്ഞ് വോട്ട് വാങ്ങി. താന്‍ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. കരഞ്ഞുകൊണ്ടായിരിക്കരുത് വോട്ട് വാങ്ങേണ്ടതെന്നും പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു യു പ്രതിഭയുടെ പ്രതികരണം.

‘വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. എന്നാല്‍ ഒരാള്‍ ജയിച്ചാല്‍ ആ മണ്ഡലത്തിന് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. എനിക്കെതിരെ ധാരാളം കള്ളപ്രചാരണങ്ങള്‍ നടത്തി. പ്രതിഭ രണ്ട് തവണ ജയിച്ചല്ലോ എന്ന് പറഞ്ഞ് വോട്ട് തേടി. തനിക്ക് ഒരു തവണ അവസരം നല്‍കണമെന്നാണ് എം ലിജു പ്രചാരണ വേളയില്‍ പറഞ്ഞത്. ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. പ്രതിഭ വില്ലത്തിയായി’, പ്രതിഭ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെ അല്ലെന്നും പ്രതിഭ പറഞ്ഞു. ജനാധിപത്യത്തില്‍ ഇത്തവണ വല്ലാത്ത രീതിയില്‍ പണമിറക്കി കളികളിച്ചിട്ടുണ്ട്. യുഡിഎഫ് അഞ്ഞൂറ് ബോര്‍ഡുകള്‍ വെച്ചപ്പോള്‍ അവിടെ അഞ്ച് ബോര്‍ഡുകളാണ് തനിക്ക് വെയ്ക്കാന്‍ സാധിച്ചത്. സിറ്റിങ് എംഎല്‍എയുടെ കൈയില്‍ പണമില്ലെങ്കില്‍ അവര്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണെന്ന് കരുതണമെന്നും പ്രതിഭ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.