അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണം : കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ്

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ഇതിന്റെ ആദ്യ ഗഡു ഉടൻ തന്നെ കൈമാറും. നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനായി മരണപ്പെട്ടവരുടെ രേഖകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടയിൽ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുന്നതിലെ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോൺ സമ്മതിച്ചു. മേഖലയിലെ പ്രശ്നപരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ ചാലക്കുടിയിൽ പ്രത്യേക യോഗം ചേരും. സുരക്ഷയ്ക്കായി ഒരുക്കിയ ഫെൻസിങ് മറികടന്നാണ് അതിരപ്പിള്ളിയിൽ കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.