പി പി ചെറിയാൻ
ഡാളാസ്: അമേരിക്കയിലെ മലയാളി കേന്ദ്ര സംഘടനകൾ പിന്തുടരുന്ന വിഭാഗീയതയ്ക്കും അനാവശ്യ പ്രവണതകൾക്കുമെതിരെ ഡാളാസിൽ നടന്ന ബിസിനസ് ആൻഡ് മീഡിയ മീറ്റിംഗിൽ ശക്തമായ വിമർശനം.
കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ മലയാളി സംഘടനകളുടെ നിലവിലെ പ്രവർത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും പരുഷമായ ഭാഷയിൽ മീറ്റിങ്ങിൽ പങ്കെടുത്ത അമേരിക്കൻ ഫുഡ് ഇൻഡസ്ട്രയിൽ ദീർഘകാലമായി പരിചയ സമ്പന്നനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് പ്ര സിഡന്റുമായ സണ്ണി മാളിയേക്കൽ വിമർശിച്ചു.
‘ഡിവൈഡ് ആൻഡ് റൂൾ’ (ഭിന്നിപ്പിച്ചു ഭരിക്കുക) എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി
നൂറിലധികം സംഘടനകൾ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തിൽ വ്യാജമായ കണക്കുകൾ നിരത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. കേവലം സ്ഥാനമാനങ്ങൾക്കും നാട്ടിലെ പ്രമുഖർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാർഗ്ഗമായി സംഘടനാ പ്രവർത്തനത്തെ കാണുന്നവർ സംഘടനയുടെ അന്തസ്സ് കെടുത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ആളൂകൾ വെറുതെ സംഘടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. വൈകാരികമായ ഐക്യത്തേക്കാൾ ഉപരിയായി, കൃത്യമായ ആവശ്യങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി മാത്രം ഒന്നിച്ചു നിൽക്കുന്ന പ്രായോഗിക ശൈലി ആയിരിക്കണം സംഘടനകൾ സ്വീകരിക്കേണ്ടത്.
ദീർഘകാലമായി അച്ചടക്കത്തോടും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനരീതികളെ യോഗം അഭിനന്ദികുകയും മറ്റുളള സംഘടനകൾ ഇതൊരു മാതൃകയായി സ്വീകരിക്കണം ഫെലോഷിപ്പിന് നേതൃത്വം നൽകുന്ന ശ്രീ. അലക്സ് അലക്സാണ്ടർ യോഗത്തിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും
ചെയ്തു
അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.



