Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖത്തര്‍ കേസിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് കാനഡയില്‍ വ്യാജ ഫോണ്‍കോള്‍; ആശങ്ക അറിയിച്ച് ഇന്ത്യ

ഖത്തര്‍ കേസിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് കാനഡയില്‍ വ്യാജ ഫോണ്‍കോള്‍; ആശങ്ക അറിയിച്ച് ഇന്ത്യ

ടൊറന്റോ: കാനഡയില്‍ താമസിക്കുന്ന ചില ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ കേസിലകപ്പെട്ട ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ ലഭിക്കുന്നെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. പതിവ് മാധ്യമ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആശങ്ക വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കും കാനഡയ്ക്കും ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഒരു ക്ഷേത്രം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കനേഡിയന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഡോ- കനേഡിയന്‍ കമ്മ്യൂണിറ്റി നടത്തുന്ന ചില ബിസിനസുകളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കാന്‍ കാനഡയിലെ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കാനഡയിലെ പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കുറഞ്ഞത് ഒന്‍പത് സംഭവങ്ങളെങ്കിലും അന്വേഷിച്ചുവരികയാണ്.

ഈ മേഖലയിലെ വ്യാപാര കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ മേഖലയില്‍ സജീവമായി പട്രോളിംഗ് നടത്തുന്നതിനാല്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബ്രീഫിംഗില്‍ ജെയ്സ്വാള്‍ ചെങ്കടല്‍ വിഷയത്തെ കുറിച്ച് വ്യക്തമാക്കി.

ചെങ്കടല്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യ ഭാഗമല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഖത്തര്‍ കോടതി എട്ട് ഇന്ത്യന്‍ പൗരന്മാരുടെ വധശിക്ഷ ഇളവ് ചെയ്തതിന് ശേഷം ഖത്തറിലെ പരമോന്നത കോടതിയില്‍ കേസ് അപ്പീല്‍ ചെയ്യാന്‍ 60 ദിവസത്തെ വഴി തുറന്നിട്ടുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമസംഘം കോടതി ഉത്തരവ് നേടിയിട്ടുണ്ടെന്നും രേഖ രഹസ്യമാണെന്നും വക്താവ് പറഞ്ഞു.

എട്ട് ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളുമായും നിയമ സംഘവുമായും വിദേശകാര്യ മന്ത്രാലയം തുടര്‍നടപടികള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments