വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് ട്രംപ് പുറത്ത് വിട്ടത്. അമേരിക്കയിലേയ്ക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ എന്നിവയാണ് കാനഡയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിൻ്റെ കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രധാന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ കാനഡ പരാജയപ്പെട്ടെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. അമേരിക്കയിലെ ക്ഷീര കർഷകരുടെ ഉത്പന്നങ്ങൾക്ക് കാനഡ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയത് വ്യാപാര കമ്മിക്ക് കാരണമാകുമെന്നും ട്രംപ് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്
RELATED ARTICLES



