Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിന് അപ്രതീക്ഷിത മുന്നേറ്റം

റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിന് അപ്രതീക്ഷിത മുന്നേറ്റം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഞെട്ടിക്കുന്ന മുന്നേറ്റം. ആദ്യ മത്സരത്തിൽ ട്രംപ് തകർപ്പൻ വിജയമാണ് സ്വന്തമാക്കി. അമ്പത്തിയൊന്ന് ശതമാനത്തിന് മുകളിൽ വോട്ട് നേടിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ  ട്രംപ് കരുത്ത് കാട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ ഡിസാന്റിസിന് ഇരുപത്തിയൊന്ന് ശതമാനത്തോളം വോട്ട് മാത്രമാണ് ലഭിച്ചതെന്നത് കൂടി പരിശോധിക്കുമ്പോൾ ആണ് ട്രംപിന്‍റെ മുന്നേറ്റം എത്രത്തോളം കരുത്തുറ്റതാണെന്ന് വ്യക്തമാകുക. പത്തൊമ്പത് ശതമാനം വോട്ട് നേടിയ നിക്കി ഹാലിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യ സ്വന്തം പാർട്ടിയിൽ ഒന്നാമനാവണമെന്നതാണ് നിബന്ധന. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ആരാകുമെന്നറിയാനുള്ള മത്സരങ്ങളിൽ ആദ്യത്തേത് അയോവ കോക്കസാണ്. ഇവിടെയാണ് അമ്പത്തിയൊന്ന് ശതമാനത്തിന് മുകളിൽ വോട്ട് നേടി ട്രംപ് കരുത്ത് കാട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ ഡിസാന്റിസിന് നേടാനായത് കേവലം ഇരുപത്തിയൊന്ന് ശതമാനത്തോളം വോട്ട് മാത്രമാണ്. പത്തൊമ്പത് ശതമാനം വോട്ടുമായി നിക്കി ഹാലിയാണ് മൂന്നാമതുള്ളത്. വലിയ പ്രചാരണം അഴിച്ചുവിട്ട ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്ക് എട്ട് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് നേടാനായത്. അയോവ കോക്കസിൽ നാലാമതായതോടെ വിവേക് മത്സരരംഗത്ത് നിന്ന് പിന്മാറി. ഇതിനൊപ്പം തന്നെ വിവേക് രാമസ്വാമി, ട്രംപിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments