റിയാദ്: ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി അറബ് നേതാക്കൾ ഇന്ന് സൗദി അറേബ്യയിൽ യോഗം ചേരും.
ട്രംപിന്റെ ഗാസ പദ്ധതിക്കെതിരായ പ്രതിഷേധം അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ചെങ്കിലും യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശം ആരു ഭരിക്കണം, പുനർനിർമാണത്തിന് എങ്ങനെ ധനസഹായം നൽകണം എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പലസ്തീൻ പ്രശ്നപരിഹാരത്തിന് ഏറ്റവും നിർണായകമായ ഉച്ചകോടിയാണ് ഇന്നു നടക്കുന്നതെന്ന് സൗദി വിദേശനയ വിദഗ്ധനായ ഉമർ കരീം പറഞ്ഞു.



