ന്യൂയോർക്ക്: ഇന്ത്യക്കാരനായ പിതാവും മകളും അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെമെഹ്‌സാനയിൽ നിന്നു കുടിയേറിയ പ്രദീപ് പട്ടേലും (56) മകൾ ഉർമിയുമാണ് (24) കൊല്ലപ്പെട്ടത്. വിർജീനിയയിലെ ഇവർ നടത്തുന്ന സ്ഥാപനത്തിൽ വെച്ചാണ് അക്രമി ഇവർക്കുനേരെ വെടിവെച്ചത്. ജോർജ്ജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. പ്രദീപ് സംഭവസ്ഥലത്തും ഉർമിയും ശനിയാഴ്ച ചികിത്സയിലിരിക്കെയും മരിച്ചു.
ഗുജറാത്തിലെ മെഹ്‌സാനയിലെ കനോഡ ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രദീപ്. 2019 ൽ സന്ദർശക വിസയിൽ അദ്ദേഹവും കുടുംബവും യുഎസിലേക്ക് താമസം മാറി. പിന്നീട് പട്ടേൽ സമൂഹം നടത്തുന്ന കൺവീനിയൻസ് സ്റ്റോറുകൾ കൈകാര്യം ചെയ്ത് സ്ഥിരതാമസമാക്കി. നാല് മാസം മുമ്പാണ് അവർ നിലവിലെ കടയുടെ ചുമതല ഏറ്റെടുത്തത്.