പട്‌ന: ബിഹാറിൽ കോപ്പിയടിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മറ്റു രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. പത്താം ക്ലാസ്സ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾ രണ്ട് സംഘങ്ങളായി തിരിയുകയും തർക്കിക്കുകയുമായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളിലൊരാൾ വെടിയുതിർക്കുകയും മറ്റൊരു വിദ്യാർത്ഥി കൊല്ലപ്പെടുകയുമായിരുന്നു.
മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ?; വയനാട് പുനരധിവാസത്തിൽ ഹൈക്കോടതി
കഴിഞ്ഞ ബുധനാഴ്ചയാണ് സംഘർഷത്തിന്റെ തുടക്കം. വാക്കുതർക്കം തൊട്ടടുത്ത ദിവസവും നീണ്ടു. ഇതിനിടെയാണ് വെടിയുതിർത്തത്. ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളിൽ ഒരാൾക്ക് കാലിലും മറ്റൊരാൾക്ക് പിൻഭാഗത്തുമാണ് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച നാരായൺ മെഡിക്കൽ കോളേജിന് മുന്നിൽ പൊലീസിനെ വിന്യസിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബവും നാട്ടുകാരും ദേശീയ പാത തടയുകയും വലിയ പ്രതിഷേധത്തിലേക്ക് കടക്കുകയും ചെയ്ത സാഹചര്യവുമുണ്ട്.
കോപ്പിയടിയെ ചൊല്ലിയുണ്ടായ തർക്കം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
RELATED ARTICLES