Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅരുണാചൽ പ്രദേശിൽ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന

അരുണാചൽ പ്രദേശിൽ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന

ഡൽഹി: അരുണാചൽ പ്രദേശിൽ അവകാശം ഉന്നയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന. ഇത്തരത്തിൽ പേരുമാറ്റുന്ന നാലാമത്തെ പട്ടികയാണ് ചൈന പുറത്തുവിടുന്നത്. എന്നാൽ അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാ​ഗമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മറുപടി നൽകി.

ഇതാദ്യമായല്ല ഇന്ത്യയുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളുടെ പേരുമാറ്റാൻ ചൈന ശ്രമിക്കുന്നത്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്‍റെ നടപടി . അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ട് 2017ലാണ് ആദ്യ പട്ടിക പുറത്തുവന്നത്. 2021 ൽ രണ്ടാംഘട്ട പട്ടിക പുറത്തുവന്നു. ഇതിൽ 15 സ്ഥലങ്ങളാണ് ഉണ്ടായിരുന്നത്. 2023 ൽ 11 സ്ഥലങ്ങൾ ഉൾപ്പെടുത്തി മൂന്നാമത്തെ പട്ടിക പുറത്തുവന്നു.

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ പേര് മാറ്റത്തെ തള്ളി ഇന്ത്യ പ്രതികരിച്ചത്. ‘ഇന്ന് ഞാൻ നിങ്ങളുടെ വീടിന്റെ പേര് മാറ്റി, അത് എന്റേതാകുമോ? അരുണാചൽ എന്നും ഇന്ത്യയുടേതാണ്. നാളെയും അങ്ങനെത്തന്നെയായിരിക്കും. പേര് മാറ്റുന്നതൊന്നും ബാധിക്കില്ല’- വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. നിയന്ത്രണരേഖയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments