Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കു’: മോൻസന്‍ മാവുങ്കൽ

‘മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കു’: മോൻസന്‍ മാവുങ്കൽ

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കു എന്ന് വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ. ‘‘കോടതി വിധി മാനിക്കുന്നു. 2018 മുതലുള്ള സിസിടിവി ദൃശ്യങ്ങളിൽ എല്ലാമുണ്ട്. പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കെ സുധാകരൻ തന്റെ കയ്യിൽനിന്ന് പണം വാങ്ങിയിട്ടില്ല’’– മോൻസൻ മാധ്യമങ്ങളോട് പറഞ്ഞു. പോക്സോ കേസിൽ ജീവപര്യന്തം തടവിനു വിധിച്ച മോൻസനെ എറണാകുളത്തെ പോക്സോ കോടതിയിൽനിന്നു പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം. മോൻസനെ വിയ്യൂരിലേക്കു മാറ്റുമെന്നാണു സൂചന. 

വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനു പോക്സോ കേസിൽ മൂന്നു ജീവപര്യന്തമാണു ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. ഇതിൽ രണ്ടു ജീവപര്യന്തം ജീവിതാവസാനം വരെ അനുഭവിക്കണം. ഇതിനു പുറമെ 5.25 ലക്ഷം രൂപ പിഴയും വിചാരണക്കോടതി വിധിച്ചു. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments