Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാര്യയെയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റില്‍

ഭാര്യയെയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റില്‍

സൂറത്ത്: ഭാര്യയെയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റില്‍. ദാദ്ര നാഗര്‍ഹവേലിയിലെ സില്‍വാസ സ്വദേശിയായ യോഗേഷ് മെഹ്ത(52)യാണ് ഭാര്യ രേഷ്മ(43)യെയും 15 വയസ്സുള്ള ഇളയമകളെയും കൊലപ്പെടുത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പ്രതി തന്നെയാണ് കൊലപാതകവിവരം വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസെത്തി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഇരട്ടക്കൊല പുറത്തറിഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ പ്രതി, മകളുടെ മൃതദേഹം വെട്ടിനുറുക്കി കനാലില്‍ ഉപേക്ഷിച്ചതായും ഭിന്നശേഷിക്കാരിയായ മൂത്തമകളുടെ കണ്മുന്നില്‍വെച്ചാണ് ഇയാള്‍ രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് പറയുന്നത്.ചണവ്യവസായിയായ യോഗേഷ് മെഹ്തയും ഭാര്യയും രണ്ടുപെണ്‍മക്കളുമാണ് വീട്ടില്‍ താമസം. ഇതില്‍ 18 വയസ്സുള്ള മൂത്തമകള്‍ ഭിന്നശേഷിക്കാരിയാണ്. ഏറെനാളായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍നിലനിന്നിരുന്നു. ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഇതുതന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഭിന്നശേഷിക്കാരിയായ മൂത്തമകളില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ പോലീസ് ശ്രമിച്ചിരുന്നു. ചില വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയായ യോഗേഷിന് സാമ്പത്തികപ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സില്‍വാസയിലും നവസാരിയിലും ഇയാള്‍ക്ക് കെട്ടിടങ്ങളുണ്ടെന്നും ഇതെല്ലാം വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും സാമ്പത്തികമായി മെച്ചപ്പെട്ടനിലയിലാണെന്നും പോലീസ് പറഞ്ഞു.

ഭാര്യയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് ഇളയമകളെ പ്രതി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മകളുടെ മൃതദേഹം പിന്നീട് കത്തി ഉപയോഗിച്ച് വെട്ടിനുറുക്കുകയും കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം കനാലില്‍നിന്ന് ചില ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments