Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയും പി ജയരാജനും ഷൈലജ ടീച്ചര്‍ തോല്‍ക്കണം എന്ന് ആഗ്രഹിച്ചെന്ന് കെ കെ രമ

മുഖ്യമന്ത്രിയും പി ജയരാജനും ഷൈലജ ടീച്ചര്‍ തോല്‍ക്കണം എന്ന് ആഗ്രഹിച്ചെന്ന് കെ കെ രമ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ഷൈലജയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് സിപിഐഎമ്മിലെ ഒരു വിഭാഗം അണിയറയില്‍ പ്രവര്‍ത്തിച്ചെന്ന് ആര്‍എംപിഐ നേതാവ് കെ കെ രമ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും പി ജയരാജനും ടീച്ചര്‍ തോല്‍ക്കണം എന്ന് ആഗ്രഹിച്ചെന്നും കെ കെ രമ ആരോപിച്ചു.

പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയമായി ഒതുക്കാനുള്ള പൊടിക്കൈകളുടെ ഭാഗമായാണ് കാഫിര്‍ പോസ്റ്റുകളടക്കം ഉണ്ടായത്. ടീച്ചര്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും കെ കെ രമ പറഞ്ഞു.

മണ്ഡലത്തില്‍ വിജയിച്ച ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്. ശൈലജയ്ക്ക് 4,43,022 വോട്ടുകളും. ബിജെപി സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്‍ 1,11,979 വോട്ടുകള്‍ നേടി. 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫിക്ക് ലഭിച്ചത്.

2019ല്‍ ആകെ പോള്‍ ചെയ്തതിന്റെ 41.49% വോട്ടാണ് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ നേടിയത്. എന്നാല്‍ ഇക്കുറി കെ കെ ശൈലജക്ക് 39.74% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതേ സമയം 50.01% വോട്ടാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ 49.43% വോട്ടാണ് യൂഡിഎഫ് നേടിയത്. എന്‍ഡിഎ കഴിഞ്ഞ തവണത്തെ 7.52%ത്തില്‍ നിന്ന് 10.4%ലേക്ക് വോട്ട് വര്‍ധിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments