Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ നിശബ്ദ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിലിഗുരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പരിശോധിച്ച് ഉറപ്പാക്കി. ഇന്ത്യയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും സൈന്യം ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിർത്തി മേഖലയിലെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കൻ ബംഗാളിലെയും ഹസിമാര വ്യോമതാവളത്തിലെയും സമീപ പ്രദേശങ്ങളിൽ സുരക്ഷാ പ്രവർത്തനങ്ങൾ ജനറൽ ചൗഹാൻ വിലയിരുത്തി. സുക്‌നയിലെ 33 ത്രിശക്തി കോർപ്‌സിന്റെ ആസ്ഥാനവും പുതിയ റഫാൽ യുദ്ധവിമാന സ്‌ക്വാഡ്രണും സിക്കിമിന്റെ വടക്കൻ അതിർത്തികളിലെ പ്രവർത്തന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.’33 കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വിപിഎസ് കൗശികിനൊപ്പം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, പ്രവർത്തനം, ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ എന്നിവയുടെ പുരോഗതി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) വിലയിരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 2-ന് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നിലപാട് ഏറെ നിർണായകമാണ്. പീപ്പിൾസ് ലിബറേഷൻ ആർമി ഭൂട്ടാനിലെ സിക്കം-ഭൂട്ടാൻ-ടിബറ്റ് ട്രൈ-ജംഗ്ഷന് സമീപത്തുള്ള ഡോക്ലാമിൽ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും വർധിപ്പിച്ചിട്ടുണ്ട്. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ പടിഞ്ഞാറൻ സെക്ടറിലെ കിഴക്കൻ ലഡാക്കിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ നിരവധി നുഴഞ്ഞുകയറ്റങ്ങളെ തുടർന്നാണ് സൈനിക സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments