Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസ്: പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

ടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസ്: പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതി വൈകീട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലാണ് 13 വർഷങ്ങൾക്കിപ്പുറം കോടതി രണ്ടാം ഘട്ട ശിക്ഷാ വിധി പ്രഖ്യാപിക്കാൻ പോകുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഇന്നലെ തെളിഞ്ഞിരുന്നു.

ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ആദ്യ മൂന്ന് പ്രതികൾക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം വരെയും ബാക്കിയുള്ളവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെയും തടവ് ശിക്ഷ ലഭിച്ചേക്കാം. എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്ക്കർ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ശിക്ഷ വിധിക്കുക.

12 പേരുടെ പ്രതിപ്പട്ടികയാണ് എൻഐഎ സമർപ്പിച്ചതെങ്കിലും പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് രണ്ടാം ഘട്ട ശിക്ഷാ വിധി നടക്കുന്നത്. 2010 മാർച്ചിലാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments