Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ്

കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുന്നതിനിടെ കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇനിയും ആളുകളെ കിട്ടാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


കേരളത്തിൽ ഏറ്റവുമൊടുവിൽ 2018-ലുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ട്. അവിടെ പത്ത് ദിവസം കഴിഞ്ഞും ആളെ കിട്ടിയില്ലേ. അവിടെ അ​ഗ്നിരക്ഷാസേനയ്ക്ക് പോലും എത്തിച്ചേരാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്.

കർണാടകത്തിൽ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത്. എന്നിട്ട് ആ ലോറി അവർ കണ്ടുപിടിച്ചില്ലേ. മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു. കാർവാർ എം.എൽ.എ സ്ഥലത്തുനിന്ന് ഇതുവരെ മാറിയിട്ടില്ല.

കുറേ പേർ മണ്ണിനടയിൽ കുടുങ്ങി. അവരെ രക്ഷിക്കാൻ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ. നെ​ഗറ്റീവ് കാര്യങ്ങൾ പറഞ്ഞും വാർത്തകൾ നൽകിയും കർണാടകത്തിനെതിരായ വികാരം ഉണ്ടാക്കുന്നത് ശരിയല്ല. അർജുനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ബാക്കി പറയാം.

വളരെ ശ്രമകരമായ രക്ഷാപ്രവർത്തനമാണ് പുരോ​ഗമിക്കുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകാം. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് വേണ്ടിയും നാം പ്രാർഥിച്ചു. കുറേ മനുഷ്യർ ജീവൻ അപകടത്തിലാക്കി രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. അവർക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹ സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments