ന്യൂഡൽഹി: മഹാകുംഭമേള അർഥശൂന്യമെന്ന് വിശേഷിപ്പിച്ച ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലാലുവിന്‍റെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
‘തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. കേന്ദ്ര സർക്കാർ നടത്തിയ അപര്യാപ്തമായ ക്രമീകരണങ്ങളാണ് ഇത് തുറന്നുകാട്ടുന്നത്. റെയിൽവേ മന്ത്രി രാജിവയ്ക്കണം. ഇത് റെയിൽവേയുടെ പൂർണ പരാജയമാണ്’ -മുൻ കേന്ദ്ര റെയിൽവേ മന്ത്രി കൂടിയായ ലാലു പ്രസാദ് പറഞ്ഞു.