തെൽ അവിവ്: ഗസ്സയിൽ വ്യാപക ആക്രമണത്തിലൂടെ നൂറിലേറെ പേരെ കൊലപ്പെടുത്തി ഇസ്രായേൽ. തെൽ അവീവിന് നേർക്ക് റോക്കറ്റുകൾ അയച്ച് ഹമാസ്, ബന്ദികളെ കൈമാറിയില്ലെങ്കിൽ സ്ഥിതി ആപത്ക്കരമാകുമെന്ന് ഹമാസിന് യുഎസ് പ്രഡിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രായേലിന് നേർക്ക് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായി.
ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിനു മറുപടിയായി ഹമാസ് റോക്കറ്റുകൾ തൊടുത്തതോടെ ഗസ്സ കൂടുതൽ യുദ്ധഭീതിയിലാണ്. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 110 പേരാണ് ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 153 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണത്തിന് കീഴടങ്ങിയവരിൽ കൂടുതൽ . റഫയിലും ഖാൻ യൂനിസിലും ബൈത്ത് ലാഹിയയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുകയാണ്.