കൊച്ചി: റാപ്പർ വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി. രഞ്ജിത്ത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് നൽകിയതെന്നും ചെന്നൈയിൽ വച്ചാണ് കൈമാറിയതെന്നും വേടന്റെ മൊഴി. കൂടുതൽ ചോദ്യം ചെയ്യാനായി വേടനെ കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തിച്ചു.
11 മണിയോടെ വേടനെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും. രഞ്ജിത്ത് കുമ്പിടിക്ക് പുലിപ്പല്ല് എവിടെനിന്ന് ലഭിച്ചു എന്നും വനംവകുപ്പ് അന്വേഷിക്കും. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നൽകിയതാണെന്നുമാണ് വേടൻ ഇന്നലെ മൊഴി നൽകിയത്.
തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്. പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് പറയുകയായിരുന്നു. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.



