ന്യൂഡൽഹി: അധികാരമേറ്റ ശേഷമുള്ള 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നല്കിയ വലിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായ അവകാശവാദങ്ങളായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
‘അച്ഛേ ദിന്’ എന്ന സ്വപ്നം രാജ്യത്തിന്റെ പേടിസ്വപ്നമായി. എല്ലാ രാജ്യങ്ങളുമായും ബന്ധത്തിൽ വിള്ളല്‍ വന്നു. ആര്.എസ്.എസ് ജനാധിപത്യ സ്ഥാപനങ്ങളെ കടന്നാക്രമിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയിലാണ്. പണപ്പെരുപ്പം മൂർധന്യാവസ്ഥയിലെത്തി. തൊഴിലില്ലായ്മ വര്‍ധിച്ചു. മേക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്നും അസമത്വം വര്‍ധിച്ചുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.



