ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീംകോടതി തള്ളി, ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആറു വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനി ഹർജിയിൽ ആവശ്യപ്പെട്ടത്. വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച കേസ്;പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീംകോടതി തള്ളി
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ബോംബെ ഹൈക്കോടതിയിൽ ഹാജരായ സന റായിസ് ഖാൻ ആണ് പൾസർ സുനിക്ക് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. ശ്രീറാം പാറക്കാട്ട്, എം,എസ്. വിഷ്ണു ശങ്കർ എന്നിവരാണ് പൾസർ സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ചത്.
RELATED ARTICLES



