Wednesday, January 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeFeatureക്ലോഡറ്റ് കോൾവിൻ അന്തരിച്ചു; ബസ്സിലെ വംശീയ വിവേചനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയ പൗരാവകാശ പോരാളി

ക്ലോഡറ്റ് കോൾവിൻ അന്തരിച്ചു; ബസ്സിലെ വംശീയ വിവേചനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയ പൗരാവകാശ പോരാളി

പി.പി ചെറിയാൻ

മോണ്ട്ഗോമറി, അലബാമ: അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ ടെക്സാസിൽ വെച്ചായിരുന്നു അന്ത്യം.

1955 മാർച്ചിൽ, അലബാമയിലെ മോണ്ട്ഗോമറിയിൽ വെള്ളക്കാർക്കായി നീക്കിവെച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15-കാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് 9 മാസം മുൻപായിരുന്നു ഇത്.

“ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു, അതുകൊണ്ട് എനിക്ക് മാറാൻ കഴിയില്ല” എന്നായിരുന്നു അന്ന് ആ പെൺകുട്ടി പോലീസിനോട് പറഞ്ഞത്.മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വംശീയ വിവേചനം നിയമവിരുദ്ധമാക്കാൻ കാരണമായ ചരിത്രപരമായ നിയമപോരാട്ടത്തിലെ പ്രധാന പരാതിക്കാരിയായിരുന്നു കോൾവിൻ.

റോസ പാർക്സിന്റെ അറസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടുകയും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തപ്പോൾ, കൗമാരക്കാരിയായിരുന്ന കോൾവിന്റെ ധീരത പലപ്പോഴും ചരിത്രരേഖകളിൽ തമസ്കരിക്കപ്പെട്ടു. എന്നാൽ പിൽക്കാലത്ത് അവരുടെ പോരാട്ടം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു.

“അമേരിക്കയെ മാറ്റിയ പൗരാവകാശ പ്രസ്ഥാനത്തിന്റെ നിയമപരവും ധാർമ്മികവുമായ അടിത്തറ പാകാൻ കോൾവിന്റെ പ്രവർത്തനം സഹായിച്ചു,” എന്ന് മോണ്ട്ഗോമറി മേയർ സ്റ്റീവൻ റീഡ് അനുസ്മരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആദ്യമായി ശബ്ദമുയർത്തിയവരിൽ ഒരാളായി ക്ലോഡറ്റ് കോൾവിൻ എന്നും ഓർമ്മിക്കപ്പെടും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments