Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി. വാർത്ത തെറ്റെന്ന് അപ്പോളോ...

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി. വാർത്ത തെറ്റെന്ന് അപ്പോളോ ഹോസ്പിറ്റൽ ​ഗ്രൂപ്

ദില്ലി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു. 

വിശദമായ അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലാകെ ​ഗ്രൂപ്പുകളുള്ള ആശുപത്രിയാണ് അപ്പോളോ. ഇവരുടെ ദില്ലി കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലാണ് വൃക്ക തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപ്പോളോ ആശുപത്രി മ്യാൻമറിൽ ഡോക്ടറായ പ്രതിനിധിയെ നിയമിച്ചിരുന്നു. ഈ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ. അതല്ലെങ്കിൽ മറ്റു ചില കാര്യങ്ങൾ പരി​ഗണിക്കണം. വ്യാജ ഐഡി കാർഡുപയോ​ഗിച്ച് മ്യാൻമറിൽ നിന്ന് ആളുകളെയെത്തിച്ച് വൃക്ക തട്ടിപ്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വരെയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിലെ പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ ആശുപത്രിക്ക് പങ്കില്ലെന്നാണ് അപ്പോളോ അറിയിക്കുന്നത്. 

പാവപ്പെട്ടവരിൽ നിന്ന് പണം നൽകി വൃക്ക വാങ്ങി ആവശ്യക്കാർക്ക് ഉയർന്ന വിലക്ക് നൽകുന്നുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ‌എം‌സി‌എൽ) അറിയിച്ചു. മ്യാൻമറിലെ ദരിദ്രരിൽ നിന്ന് അനധികൃതമായി വൃക്ക വാങ്ങി ‘ക്യാഷ് ഫോർ കിഡ്‌നി’ റാക്കറ്റിന്റെ ഭാ​ഗമാണ് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡെന്ന് യുകെ കേന്ദ്രമായ ദ ടെല​ഗ്രാഫ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പുകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ ഭാഗമാണ് ഐ‌എം‌സി‌എൽ.

ഇന്ത്യയുടെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരം, പങ്കാളികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാമെന്നും നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിലൊഴികെ  പുറത്തുനിന്നുള്ളവരിൽ നിന്നുള്ള അവയവദാനം നിയന്ത്രിച്ചിരിക്കുന്നുവെന്നും വക്താവ് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments