Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരത്നഗിരിയില്‍ ബീച്ചുകളിലേക്ക് ഒഴുകിയെത്തി ലഹരിമരുന്ന് പാക്കറ്റുകള്‍; അഫ്ഗാന്‍, പാക് ബന്ധം സംശയിച്ച് കസ്റ്റംസ്

രത്നഗിരിയില്‍ ബീച്ചുകളിലേക്ക് ഒഴുകിയെത്തി ലഹരിമരുന്ന് പാക്കറ്റുകള്‍; അഫ്ഗാന്‍, പാക് ബന്ധം സംശയിച്ച് കസ്റ്റംസ്

നവി മുംബൈ: രത്നഗിരിയിലെ ബീച്ചുകളിലേക്ക് ഒഴുകിയെത്തി ഹാഷിഷ്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയിലെ 7 ബീച്ചുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 250 കിലോ ഹാഷിഷ്. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ തീരത്തേക്ക് ഒഴുകിയെത്തിയത്. കര്‍ഡെ, ലാഡ്ഗര്‍, കെല്‍ഷി, കോല്‍താരേ, മുരുഡ്, ബറോണ്ടി, ദാബോല്‍, ബോറിയ എന്നീ ബീച്ചുകളിലേക്കാണ് ലഹരി വസ്തുക്കള്‍ ഒഴുകിയെത്തിയത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളില്‍ നിന്ന് വീണ് പോയതോ അല്ലാത്ത പക്ഷം മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ കടലില്‍ ഉപേക്ഷിച്ചതോ ആയ മയക്കുമരുന്ന് തീരത്തേക്ക് ഒഴുകിയെത്തിയതാവാം എന്നാണ് കസ്റ്റംസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഓഗസ്റ്റ് 14 ന് രാത്രി പട്രോളിനിറങ്ങിയ തീരദേശ ഗാര്‍ഡുകളാണ് 10 പാക്കറ്റുകള്‍ കണ്ടെത്തിയത്. 12 കിലോയോളം ഭാരമുള്ള പാക്കറ്റ് നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലായിരുന്നു. ഈര്‍പ്പം മാറ്റി നടത്തിയ പരിശോധനയിലാണ് പാക്കറ്റിലുള്ളത് മയക്കുമരുന്നാണെന്ന് കണ്ടെത്തുന്നത്. ഇതോടെയാണ് രത്നഗിരിയിലെ വിവിധ ബീച്ചുകളില്‍ കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ഓഗസ്റ്റ് 15 ന് 35 കിലോ ഹാഷിഷ് രണ്ട് ബീച്ചുകളില്‍ നിന്നും 16ന് 38 കിലോ ഹാഷിഷ്, 17ന് 115 കിലോ ഹാഷിഷും കംസ്റ്റംസ് കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments