Sunday, October 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews' സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തി, ആശുപത്രിയിലെത്തിക്കാൻ പോലും സഹായിച്ചില്ല' മതപഠനശാലയിലെ അധ്യാപിക അസ്മിയയുടെ മാതാവ്

‘ സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തി, ആശുപത്രിയിലെത്തിക്കാൻ പോലും സഹായിച്ചില്ല’ മതപഠനശാലയിലെ അധ്യാപിക അസ്മിയയുടെ മാതാവ്

ബാലരാമപുരം: ബാലരാമപുരത്തെ മതപഠനശാലയിലെ ദുരൂഹ മരണത്തിൽ സ്ഥാപനത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മിയയുടെ മാതാവ്. സംസാരത്തിന്റെ പേരിൽ അധ്യാപിക അസ്മിയയെ നിരന്തരം ശകാരിച്ചിരുന്നതായും നന്നാകില്ലെന്ന് പ്രാകിയെന്നും സഹപാഠികളിൽ നിന്ന് മാറ്റിയെന്നും അസ്മിയ പറയാറുണ്ടായിരുന്നുവെന്ന് മാതാവ് റഹ്മത്ത് ബീവി പ്രതികരിച്ചു. അസ്മിയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവച്ചു എന്നും ഇവർ ആരോപിക്കുന്നു.

സ്ഥാപന അധികൃതർ ആദ്യം പറഞ്ഞത് ആസ്മിയയ്ക്ക് സുഖമില്ലെന്നായിരുന്നു. അസ്മിയയെ ആശുപത്രിയിലെത്തിക്കാൻ പോലും ആരും സഹായിച്ചില്ല റഹ്മത്ത് ബീവി പറയുന്നു. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോൾ അസ്മിയ ആത്മഹത്യ ചെയ്ത വിവരം സ്ഥാപന അധികൃതർ മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകാനാണ് വരുത്തിയതെന്നായിരുന്നു സ്ഥാപന അധികൃതർ അറിയിച്ചതെന്നും ഉമ്മ റഹ്മത്ത് ബീവി പറഞ്ഞു. ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി മേയ് 13ന്. ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.

വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടത്. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. അടുക്കളഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മിയയെ കണ്ടെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments