Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയ്ക്ക് പകരം തുര്‍ക്കിയുമായി മാലദ്വീപിന്റെ സൈനിക കരാര്‍

ഇന്ത്യയ്ക്ക് പകരം തുര്‍ക്കിയുമായി മാലദ്വീപിന്റെ സൈനിക കരാര്‍

മാലി: മാലദ്വീപിലെ പുതിയ മുയിസു സര്‍ക്കാര്‍ തുര്‍ക്കിയുമായി 37 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. കടലില്‍ പട്രോളിംഗ് നടത്തുന്ന സൈനിക ഡ്രോണുകള്‍ക്കാണ് തുര്‍ക്കിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതുവരെ ഇന്ത്യന്‍ പ്രതിരോധ സേനയുമായി സഹകരിച്ച് ചെയ്ത ദൗത്യമാണ് മാറ്റിയത്.

77 ഇന്ത്യന്‍ സൈനികര്‍രോട് ദ്വീപ് രാജ്യം വിടാന്‍ പ്രസിഡണ്ട് മുഹമ്മദ് മുയിസ്സു നല്‍കിയ മാര്‍ച്ച് 15 സമയപരിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യാ ഔട്ട് കാംപയിന്‍ ഉയര്‍ത്തിയാണ് സെപ്തംബറില്‍ മുയിസു സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയത്.

മാലദ്വീപ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിന് പുറമേ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന് ഇന്ത്യ നല്‍കിയ രണ്ട് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തവരാണ് മാലദ്വീപിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

ദ്വീപ് സമൂഹത്തിലെ വിവിധ ദ്വീപുകളില്‍ നിന്ന് രോഗികളെ മാലിയിലെ ആശുപത്രികളിലേക്ക് എത്തിക്കാനാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചത്. ഇതുവരെ അഞ്ഞൂറിലേറെ ജീവനുകളാണ് ഇന്ത്യന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷിച്ചത്.

സംശയാസ്പദമായ കപ്പലുകള്‍, തോക്ക്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെയാണ് മാലദ്വീപ് സൈന്യം ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് നിരീക്ഷണ പറക്കല്‍ നടത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments