Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; മുന്‍ സെക്രട്ടറിയും പ്രസിഡൻ്റിൻ്റേയും വായ്പ 4 കോടിരൂപ...

മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; മുന്‍ സെക്രട്ടറിയും പ്രസിഡൻ്റിൻ്റേയും വായ്പ 4 കോടിരൂപ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് നാല് കോടിയിലധികം രൂപ. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.

ജെറി ഈശോ ഉമ്മനും ബന്ധുക്കള്‍ക്കും ബാങ്കിലുള്ള വായ്പ ബാധ്യത 2,12,15,579 രൂപയാണ്. ജെറീ ഈശോ ഉമ്മന്‍ രണ്ടു വായ്പകളാണ് എടുത്തിരിക്കുന്നത്. 15,00,000, 16,87,652 എന്നിങ്ങനെയാണ് വായ്പ്പാതുക. ഭാര്യയുടെ പേരില്‍ രണ്ടു വായ്പകള്‍ ആണുള്ളത്. 15 ലക്ഷം, 35 ലക്ഷം വീതമാണ് വായ്പ എടുത്തിരിക്കുന്നത്. മകളുടെ പേരിലും രണ്ടു വായ്പകള്‍ എടുത്തു. 35 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയാണ് മകളുടെ പേരിലുള്ള വായ്പ. മരുമകന്റെ പേരിലും രണ്ട് വായ്പ എടുത്തു. 20 ലക്ഷം വീതമാണ് രണ്ട് വായ്പാത്തുക. ഏറെക്കാലമായി ബാങ്കില്‍ വായ്പ തട്ടിപ്പ് തുടര്‍ന്നിട്ടും കണ്ടെത്താതിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബാങ്ക് മുന്‍ ഭരണസമിതി അംഗവും പരാതിക്കാരനുമായ ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു.

മുന്‍ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനും ബന്ധുക്കള്‍ക്കും ബാങ്കിലുള്ള വായ്പ ബാധ്യത 1,88, 34, 472 രൂപയാണ്. ജോഷ്വാ മാത്യുവിന്റെ പേരില്‍ രണ്ടു വായ്പയുണ്ട്. 2,98,701 രൂപ, 5, 14,235 രൂപ എന്നിങ്ങനെയാണ് മുന്‍ ബാങ്ക് സെക്രട്ടറിയുടെ വായ്പ. ജോഷ്വാ മാത്യുവിന്റെ ഭാര്യ, മക്കള്‍, സഹോദരന്‍, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരുടെ പേരില്‍ 1.88,34, 472 രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ജോഷ്വാ മാത്യു ഉള്‍പ്പെടെ 28 പേരുടെ പേരിലാണ് ഇത്രയും തുക വായ്പ എടുത്തിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments