Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം

അഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ലൂസിയാനയിൽ നിന്ന് വിമാനത്തിൽ കയറ്റുമ്പോൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തി. കാമറൂണുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല.

കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടെയിലെ (Yaounde) ഒരു സർക്കാർ കോമ്പൗണ്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സമ്മതിച്ചാൽ മാത്രമേ ഇവിടെ നിന്ന് പുറത്തുപോകാൻ കഴിയൂ എന്ന് അധികൃതർ ഇവരെ അറിയിച്ചു.

അഭയാർത്ഥികളെ സ്വീകരിക്കുന്നതിനായി എൽ സാൽവദോർ, റുവാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളർ നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്വറ്റോറിയൽ ഗിനിയക്ക് ഇതിനായി 7.5 ദശലക്ഷം ഡോളർ നൽകിയതായും പറയപ്പെടുന്നു.

ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് സെനറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ യു.പി.എസ് (UPS) പാഴ്സലുകളെപ്പോലെ ഒരു രാജ്യത്ത് കൊണ്ടിടുകയായിരുന്നുവെന്ന് സിംബാബ്‌വെയിൽ നിന്നുള്ള ഒരു അഭയാർത്ഥി പ്രതികരിച്ചു.

സ്വന്തം രാജ്യങ്ങളിൽ പീഡനം ഭയന്നാണ് ഇവർ അമേരിക്കയിൽ അഭയം തേടിയത്. എന്നാൽ നിലവിൽ ഇവർ കാമറൂണിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments