ബൊഗോട്ട: കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ 111 മരണം. 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു.
ഭൂകമ്പത്തിൽ 61 ലധികം കെട്ടിടങ്ങൾ തകർന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. വ്യാപക നാശനഷ്ടത്തെ തുടർന്ന് കൊളംബിയൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Leave a Comment
Your comment will be visible after admin approval.