ന്യൂഡൽഹി: ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകുന്നത് വരെ ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി അരാംകോ നിർത്തിവെച്ചതായി റിപ്പോർട്ട്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 9 ശതമാനത്തോളം സൗദി അരാംകോയിൽ നിന്നായിരുന്നു. ക്രൂഡ് ഓയിലിന്റെ ഉയർന്ന വില, ചരക്കുകൂലി വർധവന്, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിവ കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകും.
ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചുപൂട്ടിയത് തീരുമാനത്തിനു പിന്നിലെ ഒരു കാരണം. ഹുർമുസ് കടലിടുക്കിലെ തടസങ്ങൾ നിലനിൽക്കെ പടിഞ്ഞാറൻ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാനുള്ള സൗദിയുടെ ശേഷിയെ ഇത് ബാധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 105 ഡോളറിന് മുകളിൽ തുടരുന്നതും മറ്റൊരു കാരണമാണ്.
Leave a Comment
Your comment will be visible after admin approval.