Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരണ്ടു പതിറ്റാണ്ട് ജയിലിൽ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

രണ്ടു പതിറ്റാണ്ട് ജയിലിൽ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

പി. പി. ചെറിയാൻ

ഡിട്രോയ്റ്റ് : വേട്ടക്കാരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. കോൾഡ് വാട്ടറിലെ ജയിലിൽ നിന്നും ഇയാൾ ഫെബ്രുവരി 25 ന് പുറത്തിറങ്ങി.

ജെഫ് ടൈറ്റസിനെ 1990 ൽ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജെഫ് വെറ്റ്സിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്സ്, ജിം ബെന്നറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സിൽ 12 വർഷങ്ങൾക്കുശേഷമാണ് ജെഫിനെതിരെ കേസെടുത്തത്. 

എന്നാൽ ഈ സംഭവം നടക്കുമ്പോൾ ജെഫ് 27 മൈൽ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു എന്നാണ് കോടതിയിൽ വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. ജെഫിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുമായിരുന്നു. ഇതേ സമയം ഒഹായോയിൽ 5 പേരെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജയിലിൽ വച്ച് 1990 ൽ താനാണ് രണ്ടു വേട്ടക്കാരെയും കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. 2011 ൽ ഇയാൾ മരിച്ചു. 2012 ൽ കേസ് വീണ്ടും വിചാരണ നടത്തി. ഒടുവിൽ ജെഫിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി, ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments