തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ മതസംഘടനകളെ ചർച്ചക്ക് വിളിച്ച് സർക്കാർ. ബുധനാഴ്ചയാണ് മന്ത്രി മതസംഘടന കളുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.
പഠന സമയം രാവിലെയും വൈകീട്ടുമായി കൂട്ടിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈകോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കണക്കിലെടുത്താണ് പുതിയ സമയക്രമം സർക്കാർ തീരുമാനിച്ചത്.



